കൊച്ചി യില് നിന്നും സെക്യൂരിറ്റി ചെക്ക് ഒക്കെ കഴിഞ്ഞു ഞാൻ വിമാന താവളത്തിലെ ലോഞ്ചിൽ ഇരിക്കുമ്പോൾ അതാ നമ്മുടെ പനങ്ങനാട്ടെ ലോനപ്പൻ ചേട്ടൻ ഒരു ബ്രീഫ്കേസും തള്ളികൊണ്ടു നടന്നു വരുന്നു. ചുള്ളനേ മനസിലായില്ലേ? മ്മടെ എറണാകുളം - തൃശ്ശൂർ റൂട്ടിൽ KSRTC ബസ് ഓടിച്ചിരുന്ന മ്മടെ സ്വന്തം ഗഡി, ലോനപ്പൻ. ആള് കുറച്ചൊന്നു മിനുങ്ങി സുന്ദര കില്ലാടൻ ആയിരിക്കുന്നു. കഞ്ഞി പശ മുക്കി വടി പോലെ തേച്ച് മിനുക്കിയ നീല യൂണിഫോം, കൂരാട്ട് കടവിലെ അരുവിയിലെ പാറപ്പുറത്ത് ഉരച്ച് വെളുപ്പിച്ച ഹവായ് ചപ്പൽ 'കിണുക്കോ കിണുക്കോ ' എന്ന് അടിപ്പിച്ചുകൊണ്ടുള്ള നടത്തം, ഇരു തോളുകളിലൂടെ മുന്നോട്ട് ഇട്ടിരിക്കുന്ന ഒരു ചുവന്ന ഈരിഴയൻ തോർത്ത്. മോഹൻ ലാലിന്റെ തോള് പോലെ ഒരു വശത്തേക്ക് ചെരിഞ്ഞ ഒരു കൂളിങ് ഗ്ലാസ്സ്. ആഹാ അന്തസ്സ്. കണ്ടതും ഞാൻ ഓടി അടുത്ത് ചെന്നു. "ഹൈ, എന്തൂട്ടാദ്, മ്മടെ ലോനപ്പേട്ടൻ അല്ലേ? എന്താ ഈ വഴിക്ക്?" ജീവനുള്ള കോഴിയെ ഇട്ടു കൊടുത്ത ഭക്തനെ വെജിറ്റേറിയൻ മുതല 'ബബിത' നോക്കിയതു പോലെ അദ്ദേഹം എന്നെ തുറിച്ചു നോക്കി. "നിയ്യ് ഏതട ക്ടാവേ?" "യ്യോ, ന്നെ മനസിലായില്ലേ? ഞാൻ ഊരകത്തീ പൊറിഞ്ചു ന്റെ മോൻ, ഡിഡോ...
ജപ്പാനിലെ ഫുകുഷിമ തടാകത്തിന്റെ കരയിൽ, തടാകത്തിന്റെ ശാന്തതയും നീലപരപ്പും ആസ്വദിച്ചു നിൽകുകയായിരുന്നു ഞാൻ. ഹോവർബൈക്ക് ഓഫ് ചെയ്ത് തൊട്ടടുത്ത് നിർത്തിയിരുന്നു. കുറച്ചങ്ങ് വടക്ക് മാറി തല ഉയർത്തി നിൽകുന്ന ബന്ദയി അഗ്നിപർവതത്തിന്റെ വായിൽ നിന്നും ഇടയ്ക്കിടെ ചാരവും പുകയും ഉയർന്നു കൊണ്ടിരുന്നു. പർവതം നൂറ്റാണ്ടുകൾക്ക് മുന്പ് വലിച്ച ഭീമൻ ഇ-ചുരുട്ടിന്റെ പുകയാവും അതെന്ന് ഞാൻ തമാശ രൂപേണ ഓർത്തു. ഒരു ചെറു പുഞ്ചിരി എന്റെ അധരങ്ങളിൽ തത്തി കളിക്കുന്നത് ഞാനറിഞ്ഞു. പക്ഷേ പുരാതന കാലത്ത് എങ്ങോ ഇവിടെ നടന്നു എന്നു പറയെപ്പടുന്ന ആണവ ദുരന്തം ഓർത്തപ്പോൾ എന്റെ ചിരി മെല്ലെ മാഞ്ഞു. ഹോവർബൈക്ക് എന്നു വിളിക്കും എങ്കിലും എന്റെ വാഹനം വെറുമൊരു ബൈക്ക് മാത്രം അല്ല. രണ്ടു പേർക്ക് അടുത്തടുത്ത് ഇരിക്കുവാനും ഇരുന്ന ഉടൻ തന്നെ ഓട്ടോമാറ്റിക് പാസ്സഞ്ചർ പ്രൊട്ടക്ഷൻ (ശരീരത്തെ പൊതിയുന്ന ഗ്രാഫീൻ മെഷ്), ആട്ടോ-ഹെഡ് ലോക്ക് എന്നിവയൊക്കെ ഉള്ള, പറക്കുമ്പോൾ തന്നെ സാറ്റലൈറ്റ് (ഓൺ-ദി-ഗോ) ചാർജിങ് ഒക്കെ ഉള്ള പുതിയ മോഡൽ ആണ്. എന്നെ തഴുകി കടന്നു പോയ മാരുതനിൽ വെണ്ണീറിന്റെ ചുവയും പുകയുടെ ചവർപ്പും തിരിച്ചറിഞ്ഞ നിമിഷം കുടയെടുക്കാൻ എന്നെ...