Skip to main content

പട പേടിച്ച് പന്തളത്തു ചെന്നപ്പോള്‍.....

വസയ്-ല്‍ താമസിച്ചു വരുന്ന കാലം. ആദ്യ കാലത്തെ ഞെട്ടിപ്പിക്കുന്ന അനുഭവങ്ങള്‍ പിന്നീട് ശീലങ്ങള്‍ ആവുകയും, പിന്നെ അത് ജീവിതത്തിന്റെ ഭാഗമായി മാറുന്ന പ്രക്രിയ എന്റെ ജീവിതത്തിലും സംഭവിച്ചിരുന്നു. എന്റെ വകയില്‍ ഒരമ്മാച്ചന്‍ പണ്ടെന്നോടു പറഞ്ഞതു പോലെ, "കന്നു ചെന്നാല്‍ കന്നും കൂട്ടത്തില്‍" എന്ന പോലെ, എവിടെ ചെന്നാലും "വൈകുന്നേരം 2 എണ്ണം അടിച്ചില്ലേല്‍, രാത്രി മൂന്നു മണിക്ക് കക്കൂസില്‍ പോകാന്‍ തോന്നും" എന്നു പറയുന്ന സംഭവങ്ങളുമായുള്ള എന്റെ സഹവാസം (അമ്മാച്ചന്‍ ഉദ്ദേശിച്ചതും ഇതു തന്നെ), അവിടെയും അഭംഗുരം, നിര്‍ബാധം, നിര്‍ഭയം (ആരെ പേടിക്കാനാ?) തുടരുന്നു. വെള്ളിയാഴ്ച സന്ധ്യ എന്നൊന്നുണ്ടെങ്കില്‍, "തറവാട്ടില്‍" ഹാജര്‍ നിര്‍ബന്ധം. ശനിയാഴ്ച അവധി ആയതു കൊണ്ട്, ആ ടെന്‍ഷനും വേണ്ടാ.കൂടെയുള്ള പാഴുകള്‍, എന്നും രാവിലെ "അയ്യപ്പ ബൈജു" വിന്റെ പടം തൊട്ട് വണങ്ങി എഴുനേല്‍ക്കുന്ന ടൈപ്പ്.

ആനന്ദലബ്ധിക്കിനിയെന്തു വേണം? പക്ഷെ എന്റെ നാട്ടിലെ ഒരു ആവറേജ് കുടിയന്റെ കപ്പാസിറ്റി ഇവര്‍ക്കില്ല എന്ന സത്യം, എന്നെ സ്വാഭാവികമായും നേത്യസ്ഥാനത്ത് പ്രതിഷ്ടിച്ചു. "പൈന്റില്ലാ രാജ്യത്ത്, 90 രാജാവ്".

അന്നും പതിവു പോലെ, മൂവര്‍ സംഘം "തറവാട്ടില്‍" ഒത്തു കൂടി. സ്ഥിരമായി ഉള്ള കുറ്റികള്‍ ആയതു കൊണ്ട്, ചില അവകാശങ്ങള്‍ ഞങ്ങള്‍ക്ക് അനുവദിച്ച് തന്നിട്ടുണ്ട്. പുറത്ത് ഹാളിലെ, കോര്‍ണര്‍ സീറ്റ്, പരിചയക്കാരന്‍ വെയ്റ്റര്‍, അങ്ങനെ ചില അവകാശങ്ങള്‍.
പാണ്ടിമേളം മുറുകുന്നതു പോലെ "സേവ" യുടെ സ്പീഡും കൂടി. അവസാനം, പരിചയത്തിന്റെ പുറത്ത്, അത്രയും നേരം കൂടെ നിന്നു സേര്‍ വ് ചെയ്ത വെയ്റ്റര്‍-ടെ തന്തയ്ക്ക് വിളിച്ച എന്റെ സുഹ്രുത്തിന്റെ പെരടിക്ക് തൂക്കി "പൂച്ച കുഞ്ഞുങ്ങളെ കടിച്ചു കൊണ്ടുപോകുന്നതു പോലെ" ബാറിന്റെ വാതില്‍ക്കല്‍ നിക്ഷേപിച്ചു കഴിഞ്ഞപ്പോള്‍, പിന്നെ ഒരു പെഗ് പോലും അടിക്കാന്‍ പാങ്ങില്ലാതെ അയ്യപ്പബൈജുവിന്റെ പ്രതിരൂപം എന്നപോലെ എന്റെ പ്രിയ സുഹ്രുത്ത് no. 2 നില്‍ക്കുന്നതിനാലും, അന്നത്തെ ബില്ല് എന്റെ വക ആയതിനാലും, മതി എന്നങ്ങ്ട് തീരുമാനിച്ചു നോം. അതെന്തായാലും നന്നായി എന്നു പിന്നെ മനസിലായി. ഒരു പത്ത് മിനിട്ട് കഴിഞ്ഞിരുന്നെങ്കില്‍, ബാര്‍ ജീവനക്കാര്‍ തന്നെ പൊക്കിയെടുത്ത്, റോഡില്‍ തള്ളിയേനെ. മണി ഒന്നായെന്നെ!

രണ്ടു മൂന്ന് ഓട്ടോ നിര്‍ത്താതെ പോയപ്പൊള്‍ കാര്യം മനസിലായി. മൂന്നു പാമ്പുകളെ വീട്ടില്‍ വിടാന്‍, മറ്റൊരു പാമ്പല്ലാതെ ഒരു മനുഷ്യനും തയ്യാറാവില്ല. വാളു കഴുകുന്ന ഏര്‍പ്പാട് അത്ര സുഖം അല്ലല്ലോ. കര്‍ത്താവേശു തമ്പുരാന്റെ അവസ്ഥയിലായി ഞാന്‍. കാറ്റത്തെ കമുകു പോലെ, കരകാട്ടത്തിന്റെ റിഹേഴ്സല്‍ നടത്തുന്ന രണ്ട് പെരുമ്പാമ്പുകള്‍ക്ക് നടുവില്‍ ഞാന്‍. ഈശ്വരാ, നീ എനിക്കെന്തിനീ കപ്പാസിറ്റി തന്നൂഊഊഊഉ........!

രണ്ട് പേരുമായി നടക്കാന്‍ തുടങ്ങി. TMC (thane municipal Corp) യെ വായില്‍ പഠിച്ച തെറി മുഴുവന്‍ വിളിച്ചു കൊണ്ടാണ് ഈ "രോമന്‍" മാരുടെ നടപ്പ്. !ഇവമ്മാര്‍ക്ക് ഈ വഴി കുറച്ച് വീതിയില്‍ ഉണ്ടാക്കാന്‍ പാടില്ലേ എന്നും മറ്റുമുള്ള ഡയലൊഗ് പുട്ടിനെ പീര പോലെ കീറുന്നുമുണ്ട്.

കുറെ നടന്നപ്പോള്‍ എന്തായാലും കുറച്ചു കെട്ടു വിട്ടു. ഇതിനിടക്ക്, ഒരു ടിപ്പു, ഒരു പഴശ്ശിരാജാ, (വാള്‍) ഇത്യാദി ഐറ്റംസ് വഴിയരികില്‍ പ്രദര്‍ശനത്തിനു വെച്ചിരുന്നു. അങ്ങനെ ഞങ്ങള്‍ പാര്‍ക്കിന്റെ മുന്നിലെത്തി. രാത്രി 1-30 ന് എന്തു കാണാന്‍? സമ്മതിക്കണ്ടെ? രണ്ട് എണ്ണത്തിനും ആ പാതിരാത്രിയില്‍ പാര്‍ക്കില്‍ കയറണം. മതില്‍ ചാടി അകത്തു കയറി. മൂലക്കുള്ള ബഞ്ച് ലക്ഷ്യമാക്കി നടക്കുന്നതിനിടയില്‍ ഒരു കറ്റാര്‍ വാഴ പോലെയുള്ള ചെടി ആ അക്ഷന്തവ്യമായ അപരാധം ചെയ്തത്. ചെടി, സുഹ്രുത്ത് നം. 1 ന്റെ കാലില്‍ തട്ടി. "ഹൊ!! ഒരു ചെടിക്ക് ഇത്ര ധൈര്യമോ" എന്നാക്രൊശിച്ചു കൊണ്ട് അദ്ദേഹം, വളരെ കൂളായി ആ ചെടി പറിച്ചു, വില്ലന്റെ തോക്കു തട്ടിയെടുത്ത ജയനേപ്പോലെ, നെഞ്ചു വിരിച്ചു നില്‍ക്കുന്നു.!!!

ഇതു കണ്ടതും, സുഹ്രുത്ത് നം. 2 സുരേഷ് ഗോപിയെ പോലെ "ഷിറ്റ്" എന്നു അലറിക്കൊണ്ട്, "നീ എന്തു പണിയാടാ ഈ കാണിക്കുന്നേ." എന്നും പറഞ്ഞ് 2 തെറി. ഞാന്‍ ആശ്വാസനിശ്വ്വാസം ഉതിര്‍ത്തു. ഹാവൂ, അറ്റ് ലീസ്റ്റ്, ഒരാള്‍ക്കെങ്കിലും ബോധം ഉണ്ടല്ലോ. നം. 2 സുഹ്രുത്ത് വീണ്ടും കുറെ തെറികള്‍ക്കു ശേഷം ഇങ്ങനെ മൊഴിഞ്ഞു."ഇങ്ങനെ ആണൊടാ ചെടി പറിക്കുന്നെ? ഞാന്‍ കാട്ടിത്തരാം" എന്നാക്രോശിച്ചു കൊണ്ട് ഓടുന്ന ട്രയിന്‍ പിടിച്ചു നിര്‍ത്തുന്ന രജനികാന്തിനെ പോലെ, അടുത്തു നിന്ന വേപ്പു മരം പിടിച്ച് കുലുക്കുന്നു!!!!

Comments

Popular posts from this blog

ഒരു ഭൂഖണ്ഡാന്തര രക്ഷാ ദൌത്യം

ജപ്പാനിലെ ഫുകുഷിമ തടാകത്തിന്റെ കരയിൽ, തടാകത്തിന്റെ ശാന്തതയും നീലപരപ്പും ആസ്വദിച്ചു നിൽകുകയായിരുന്നു ഞാൻ. ഹോവർബൈക്ക് ഓഫ് ചെയ്ത് തൊട്ടടുത്ത് നിർത്തിയിരുന്നു. കുറച്ചങ്ങ് വടക്ക് മാറി തല ഉയർത്തി നിൽകുന്ന ബന്ദയി അഗ്നിപർവതത്തിന്റെ വായിൽ നിന്നും ഇടയ്ക്കിടെ ചാരവും പുകയും ഉയർന്നു കൊണ്ടിരുന്നു. പർവതം നൂറ്റാണ്ടുകൾക്ക് മുന്പ് വലിച്ച ഭീമൻ ഇ-ചുരുട്ടിന്റെ പുകയാവും അതെന്ന് ഞാൻ തമാശ രൂപേണ ഓർത്തു.  ഒരു ചെറു പുഞ്ചിരി എന്റെ അധരങ്ങളിൽ തത്തി കളിക്കുന്നത് ഞാനറിഞ്ഞു. പക്ഷേ പുരാതന കാലത്ത് എങ്ങോ ഇവിടെ നടന്നു എന്നു പറയെപ്പടുന്ന ആണവ ദുരന്തം ഓർത്തപ്പോൾ എന്റെ ചിരി മെല്ലെ മാഞ്ഞു.  ഹോവർബൈക്ക് എന്നു വിളിക്കും എങ്കിലും എന്റെ വാഹനം വെറുമൊരു ബൈക്ക് മാത്രം അല്ല. രണ്ടു പേർക്ക് അടുത്തടുത്ത് ഇരിക്കുവാനും ഇരുന്ന ഉടൻ തന്നെ ഓട്ടോമാറ്റിക് പാസ്സഞ്ചർ പ്രൊട്ടക്ഷൻ (ശരീരത്തെ പൊതിയുന്ന ഗ്രാഫീൻ മെഷ്), ആട്ടോ-ഹെഡ് ലോക്ക് എന്നിവയൊക്കെ ഉള്ള, പറക്കുമ്പോൾ തന്നെ സാറ്റലൈറ്റ് (ഓൺ-ദി-ഗോ) ചാർജിങ് ഒക്കെ ഉള്ള പുതിയ മോഡൽ ആണ്. എന്നെ തഴുകി കടന്നു പോയ മാരുതനിൽ വെണ്ണീറിന്റെ ചുവയും  പുകയുടെ ചവർപ്പും തിരിച്ചറിഞ്ഞ നിമിഷം കുടയെടുക്കാൻ എന്നെ...

സെഞ്ചുറി വീരന്‍

ഇത് 2007 ഏപ്രിൽ 2 മുംബൈ ജംഗ്ഷൻ എന്ന എന്റെ പഴയ ബ്ലോഗിൽ പോസ്റ്റിയതാണ് മധ്യവേനല്‍ അവധി വന്നാല്‍ പിന്നെ എന്റെ നാട്ടില്‍ ഒരൊറ്റ കണ്ടവും ഒഴിവുണ്ടാവില്ല. പിള്ളേരുസെറ്റ് രാവിലെ തന്നെ, മടലും പന്തും മൂന്നു കുറ്റിയും ആയി വയലായ വയലെല്ലാം കൈയടക്കും. ഷെയ്ന്‍ വോണ്‍ പോലും അന്തം വിട്ടു പോകുന്ന അത്ര റ്റേണിംഗ് ആണെല്ലാവര്‍ക്കും.കാരണം? കൊയ്തു കഴിഞ്ഞ പാടത്തെ കുഴികളില്‍ പന്ത് വീണാല്‍ പിന്നെ അതെങ്ങോട്ടു പോകും എന്ന് എറിഞ്ഞവനു പോലും അറിയില്ലല്ലോ...അങ്ങനെ ഒരു വേനലവധി. ഉച്ച വരെ വണ്‍ഡേ കളിച്ചു മടുത്തപ്പൊള്‍ ഞങ്ങള്‍ ടെസ്റ്റ് കളിക്കാം എന്നു തീരുമാനിച്ചു. എന്നു വെച്ചാല്‍ ഫൈവ് ഡേയ്സ് കളി എന്നല്ല, എല്ലാവരും ഔട്ട് ആകുന്നതുവരെ. മിക്കവാറും എല്ലാവരും സച്ചിനും, സെവാങ്കും ഒക്കെ ആയതു കാരണം, ടെസ്റ്റ് തീരാനും വലിയ സമയം എടുത്തിരുന്നില്ല. അങ്ങനെ ഞാനും ബെന്‍സി എന്ന സുഹ്രുത്തും ബാറ്റിങ്ങ് നടത്തിക്കൊണ്ടിരിക്കുന്നു. ഇടക്കൊന്നു പറയട്ടേ, ബെന്‍സിയുടെ മെയിന്‍ സ്വിച്ച്, അഥവാ തന്തപ്പടിയെ ഒരു ലോക്കല്‍ ബിന്‍ ലാദന്‍ എന്ന രീതിയില്‍ ആണ് അവനും കീഴെയുള്ള കുരുപ്പുകളും കണ്ടിരുന്നത്. കാരണം മറ്റൊന്നുമല്ല, നല്ല പെട ചന്തിക്ക് ക്രമമായും, പ്രത്യേക കാര...

കനലിന്റെ ആത്മാവ്

അഗ്നി അണയുന്ന നിമിഷം, കനലിന്റെ പിറവി സംഭവിക്കുന്നു . അതേ നിമിഷം, പിറവി യുടെ ആ മനോഹര നിമിഷം തന്നെ, അനിവാര്യമായ, ആത്യന്തികമായ മരണത്തിലേക്കുള്ള അതിന്റെ പ്രയാണവും ആരംഭിക്കുന്നു. ഊതി ജ്വലിപ്പിക്കേണ്ട കാറ്റിന്റെ അഭാവം നാശത്തിലേക്കുള്ള അതിന്റെ പ്രയാണത്തിന് ആക്കം കൂട്ടും. അങ്ങനെ അവസാനം, ഒരു പൊടി ചാരമായി, പിന്നൊരു മഴയിൽ ആ അസ്തിത്വം പോലും ഇല്ലാതെയായി, മഴയെന്ന മഹാപ്രയാണത്തിൽ അലിഞ്ഞു തീരും. കനലിന്റെ ആത്മാവ്  കരിഞ്ഞു തീരവെ ചാരത്തിരിക്കുവാൻ  കനലിനൊരു കൂട്ടുണ്ടോ? ഉദകക്രിയക്കൊരു കുരുന്നുണ്ടോ? ഉന്മാദിയായൊരു ആത്മാവുണ്ടോ? കനലിന്റെ കൂട്ടായ കാറ്റെവിടെ? കായുന്ന  നെഞ്ചിലെ ചൂടെവിടെ? കണ്ണുനീർ  പോലും സ്വന്തം, കാലനാവും കനലിനു കരയുവാനാവുമോ? പിറവിയിൽ തന്നെ പൊലിഞ്ഞു ജനകൻ പിറ ദോഷം തന്നെ, പറഞ്ഞു കാണും അനർഹമാം പേരുദോഷം  മായ്കുവാൻ അഗ്നിശുദ്ധിക്കിനി ആവതില്ല ഉള്ളിലെ ചൂട് പൊലിഞ്ഞു തീരവേ, ചാരമാ  കണ്ണിൻ വെളിച്ചം മറക്കവേ, ഒരു മഴതുള്ളിയാ വീര്യം കെടുത്തവേ കരി പോൽ കറുത്തൊരു ഇരുട്ട് നിറയവെ, ചാരമായ് പിരിഞ്ഞെൻറെ സ്വത്വ രേണുക്കൾ കൂട്ടുകാരനാം കാറ്റു പറിച്ചെടുക്കുന്നു അറിയു...